Monday, July 26, 2010

കണക്കു കൂട്ടലുകള്‍ തെറ്റി കൈകേയി

സ്വന്തം മകന് വേണ്ടി കൈകേയി പിടിച്ചു വാങ്ങിയതാണ് രാജ്യം, പല കടമ്പകളും കടന്ന്‌. അതിനു വേണ്ടി സ്വീകരിച്ചതോ തിന്മയുടെ വഴിയും. ചെയ്യാന്‍ പാടില്ലാത്തത് പലതും ചെയ്തു, പറയാന്‍ പാടില്ലാത്തത് പലതും പറഞ്ഞു, എല്ലാം സ്വന്തം മകന് വേണ്ടി. പക്ഷെ, ഭരതന്‍ അയോധ്യയില്‍ തിരിച്ചു വന്നപ്പോള്‍, അമ്മയുണ്ടാക്കിയ പുകിലെല്ലാം കേട്ട് അത്യധികം രോഷാകുലനകുകയും അമ്മയെ അങ്ങേയറ്റം അപലപിക്കുകയും ആണ് ചെയ്യുന്നത്. " എന്മാകെന്തു ധുഖിപ്പനവകാസം, നിന്മാനോവഞ്ചയോക്കെ വരുതിന്ജന്‍"

" ഭര്‍ത്താവിനെ കൊന്ന ദുഷ്ട്ടെ മഹാപാപി " എന്നാണ് ഭരതന്‍ അമ്മയോട് പറയുന്നത്.

കൌസല്യയുടെ അടുത്ത് ഭരതന്‍ ആണയിട് പറയുന്നു..." "

പിന്നീടു ഭരതന്‍ പുറപ്പെടുകയാണ് ശ്രീരാമനെ കൊണ്ടുവരാന്‍. " കൈകെയിയോഴിഞ്ഞുള്ള അമ്മമാരെയും കൂട്ടിയാണ്" ഭരതന്റെ പുറപ്പാടു.

Friday, July 23, 2010

അമ്മയുടെ പ്രാര്‍ത്ഥന

"എന്‍മകനാശു നടക്കുന്നനേരത്തും
തന്മതികെട്ടുറങ്ങീടുന്ന നേരത്തും
സമ്മോര്‍ദ്ദമാര്‍ന്നങ്ങിരിക്കുന്ന നേരത്തും
കല്മഷം കൂടാതെ കാത്തുകൊള്ളേണമേ"

എതൊരമ്മയുടേയും മനസ്സില്‍ മക്കളെകുറിച്ചുള്ള പ്രാര്‍ഥനയാണിത്. വനത്തിലേക്ക് പുറപ്പെടുന്ന രാമനുവേണ്ടി കൌസല്യ ദേവതമാരോടും ഈശ്വരന്മാരോടും മനമുരികി പ്രാര്‍ത്ഥിക്കുകയാണ്...ഊണിലും ഉറക്കത്തിലും നടപ്പിലും എടുപ്പിലും തന്‍റെ മകനെ കാത്തുകൊള്ളേണമേ എന്ന്.

അതിസുന്ദരമായ പ്രാര്‍ത്ഥനയാണ് ഇന്ന് ഞാന്‍ രാമായണത്തില്‍നിന്നും മുങ്ങിയെടുത്തത്. ഒരമ്മക്ക് മക്കളോടുള്ള വല്‍ത്സല്യം മുഴുവന്‍ ആര്‍ദ്രമായ പ്രാര്‍ത്ഥനയിലൂടെ നമുക്ക് അനുഭവിക്കാം. എന്നെന്നും മനസ്സിലോര്‍ക്കാനായി വരികള്‍ ഞാന്‍ കോറിയിടുന്നു.

Thursday, July 22, 2010

സമചിത്തതയോടെ രാമന്‍...

രണ്ടാം അധ്യായത്തില്‍, കുടുംബബന്ധങ്ങളുടെ ഇഴയടുപ്പ് വളരെ സുന്ദരമായി വിവരിച്ചിരിക്കുന്നു. രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാനുള്ള തീരുമാനം അയോധ്യയില്‍ സന്തോഷത്തിന്റെ ഒരു വേലിയേറ്റം സൃഷ്ടിക്കുന്നു. ആഹ്ലാദ ഭരിതമായ ഈ അവസരത്തില്‍ അലങ്കാരങ്ങളും ആഘോഷങ്ങളും നിറഞ്ഞു ഒഴുകവേ കൈകേയി ചോദിക്കുന്നു

" മന്ഥരേ ചൊല്ല് നീ രജ്യമെല്ലാടവു-
മെന്തൊരു മൂലമലന്കരിചീടുവാന്‍?"

മന്ഥര ആക്കട്ടെ ആവോളം കൈകേയിക്ക് ദുഷ്ട ബുദ്ധി ഉപദേശിക്കുന്നു. പിന്നീട് കൈകേയി ദശരഥനോട് രാജ്യം ഭരതനും രാമന് കാനന വാസവും കല്‍പ്പിക്കുന്നു.

" നിന്നുടെ പുത്രന് രാജ്യം തരാമല്ലോ
ധ്യാന ശീലെ രാമന്‍ പോകണമെന്നുണ്ടോ ?"

എന്നാണ് ദശരഥന്‍ സങ്കടത്തോടെ ചോദിക്കുന്നത്. കൈകേയിയുടെ ആവശ്യം അടിസ്ഥാനരഹിതവും നീതിക്ക് നിരക്കാത്തതും ആണ്. എന്നാല്‍ കൈകേയിക്ക് കൊടുത്ത വാക്ക് മാറ്റാനും സാധിക്കില്ല. എന്തൊരു വിഷമ ഘട്ടം ആണ് ഇത്. രാജാവിന്റെ വരം ഒരു വശത്ത്. കൈകേയിയുടെ ഔചിത്യബോധം ഇല്ലാത്ത ആവശ്യം മറുവശത്ത് - ഒരു വലിയ ദുഃഖ സാഗരരത്തില്‍ ആണ്ടു പോയി ദശരഥന്‍. എന്നാല്‍ രാമനാകട്ടെ, അത്യധികം സംയമതോടെ പറയുന്നതോ...


" എന്തിനെന്‍ താതന്‍ വൃഥൈവ ദുഖിക്കുന്നു
എന്തൊരു ദണ്ഢമിതിന്നു മഹീപതെ
സത്യത്തെ രക്ഷിച്ചു കൊള്ളുവാന്‍ ഞങ്ങള്‍ക്ക്
ശക്തി പോരയ്കയുമില്ലിതു രണ്ടിനും "

"രാജ്യത്തെ രക്ഷിപ്പതിനു മതിയവന്‍
രാജ്യമുപേക്ഷിപ്പതിനു ഞാനും മതി"

അമ്മ കൌസല്യയോടു രാമന് ഇതാണ് പറയാനുള്ളത്

" ആത്മവിനെതുമേ പീഢ ഉണ്ടാക്കരു-
താത്മാവിനെ അറിയാത്തവരെ പോലെ
അച്ഛനെന്തുള്ളിലൊന്നിച്ഛയെന്നാലതി
ഞ്ങിച്ഛയെന്നഞ്ങുറച്ചീടണമമ്മയും"

ആകെ കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ലക്ഷ്മനനോട് തത്വഞ്ജാനമാണ് രാമന് ഉപദേശിക്കാനുള്ളത്

Tuesday, July 20, 2010

ശിലയില്‍ നിന്നും ഉണരുന്നു അഹല്യ

ശ്രീ രാമന്റെ ധര്‍മമാര്‍ഗത്തില്‍ അനുഗ്രഹിക്കപെട്ട ഒരു അമൂല്യ രത്നമായി അഹല്യ ശോഭിക്കുന്നു. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം രക്ഷിച്ചു മടങ്ങും വഴി ഗൌതമമുനിയുടെ ആശ്രമം കാണുകയാണ് രാമനും ലക്ഷ്മണനും. ഈ ആശ്രമം ആരുടെതെന്ന ശ്രീമാന്റെ അന്വേഷണതിനു വിശ്വാ മിത്രന്‍ ഗൌതമമുനിയുടെ കഥ പറയുന്നു, അഹല്യയുടെയും. അതിസുന്ദരിയായ അഹല്യയും മഹാമുനി ഗൌതമനും സമാധാനത്തോടുകൂടെ വസിക്കുന്ന നേരം ദേവേന്ദ്രന്‍ അഹല്യയുടെ സൌന്ദര്യത്തില്‍ മോഹിതനായി , ഗൌതമമുനി സന്ധ്യാവന്ദനം നടത്തുന്ന നേരത്ത് അഹല്യയുടെ അടുത്ത് മുനിയുടെ വേഷത്തിലെതുകയും അഹല്യയെ പ്രപികുകയും ചെയ്യുന്നു, കാപട്യം തിരിച്ചറിഞ്ഞ മുനി ദേവേന്ദ്രനെയും അഹല്യയേയും ശപിക്കുന്നു. മുനി ഹിമവല്‍ സനുക്കളിലേക്ക് തിരിക്കുന്നു. ശ്രീരാമന്റെ സ്പര്‍ശത്തിനായി അഹല്യ ശിലയായി തപസ്സനുഷ്ടിക്കുകയാണ് ചിരകാലം. അഹല്യ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന് ഒരു ജന്മം മുഴുവന്‍ ശിലയായി കഴിയുന്നു. ജിവിതം എത്ര വിചിത്രമാണെന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.

" ശിലാ രൂപവും കൈകൊണ്ടു നീ രാമപാദാബ്ജം ഭിജിച്ചിവിടെ വസിക്കേണം" എന്നാണ് മുനിയുടെ ശാപം.

ഏകയായി ശിലക്കുള്ളില്‍ ഒതുങ്ങി അഹല്യ വസിക്കുകയാണ് ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവും കാത്ത്. ശ്രീരാമന്റെ പാദ സ്പര്‍ശം മുഖേന ശിലയില്‍ നിന്നും ഉണര്‍ന്ന അഹല്യ അത്യധികമായ ആനന്തത്തോടെ ഭഗവാനെ സ്തുതിക്കുന്നു.
" പണ്ട് ഞാന്‍ ചെയ്ത പുണ്യം എന്തെന്ന് വര്‍ണിപ്പതു വൈകുണ്ഠ " എന്നാണ് അഹല്യ വിസ്മയിക്കുന്നത്.

വീണ്ടും അവള്‍ സ്തുതിക്കുന്നത് തന്‍ പണ്ട് ധര്‍മ്മ മാര്‍ഗത്തില്‍ നിന്നും വ്യതിചരിക്കാനിടയായത് ഈ ഒരു പുണ്യത്തിനു വേണ്ടിയായിരുന്നോ എന്നാണ്.പിന്നീട് വരുന്ന അഹലസ്തുതികള്‍ ഭക്തിയുടെ പാരമ്യത്തില്‍ ശ്രീരാമ പാദത്തില്‍ സ്വയം സമര്‍പിച്ച അഹല്യയില്‍ നിന്നും ഉയരുന്നവയാണ് . ശ്രീരാമ ദര്‍ശനത്തോടെ പപഭാരങ്ങള്‍ കഴുകി അഹല്യക്ക്‌ മോക്ഷം കിട്ടുകയും അഹല്യ ജീവിതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു.ധര്‍മചാരിയായ ശ്രീരാമന്റെ മാര്‍ഗത്തില്‍ സ്വയം സമര്‍പിച്ചു മുക്തി നെടുന്നവളാണ് അഹല്യ. ശ്രീരമാനകട്ടെ, തന്റെ സമഭാവന കൊണ്ട് ആരെയും ആത്മീയതലത്തില്‍ എത്തിക്കുന്നു. ഭഗവല്‍ സന്നിധിയില്‍ മനസ്സ് പവിത്രമാക്കുന്ന ആര്‍ക്കും ഭഗവാന്‍ ആശ്രയമരുളുന്നു. അതുകൊണ്ട് തന്നെ മനസ്സ് കൊണ്ട് കളങ്കമില്ലാത്ത അഹല്യക്ക് ശ്രീരാമ ദര്‍ശനത്താല്‍ പവിത്രത കൈവരികയും ഒരു അമൂല്യ രത്നം പോലെ രാമായണത്തില്‍ ശോഭിക്കുകയും ചെയ്യുന്നു.








Monday, July 19, 2010

രാമസ്യ അയനം- Ramayanam

The book that I am trying to read now is Ramayanam. I have had glimpse of the book in the past and had read different parts at different times, it is one of the books I keep aside my bed to reach out whenever I feel a need to regain my inner strength. I have been reading every thing I can about the book so far and I have gathered enough courage to begin reading it from start this month of karkadakam.Just two days, I am almost through the first chapter. So it is going at a good pace. Ever since i started reciting it, I feel eternal bliss. Never before I felt this kind of happiness from reading a book.This reminds me of the lines.....

കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുന്ജതതുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്‍
ആനന്ദ ലബ്ധിക്കിനി എന്തുവേണം


Most remarkable today is the scene between Parasuram and Sreeram. After winning Sita, the royal family set off to ayodhya along with the young brides and grooms and was halted by Parasuram on their way. The angry, bitter and arrogant Brahmin challenged the young Rama to fight...Calm and composed, Rama replied in the most humble way. I marked these lines for me read again....


"ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനതിങ്ങള്‍
മനവനായ ഭവാന്‍ ക്ഷത്രിയനെന്നകിലോ
നില്ലുനില്ലരക്ഷനമെന്നോട് യുദ്ധം ചെയ്വാന്‍
വിലിങ്കല്‍ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേള്‍
നീയല്‍ ബലാല്‍ ശൈവ ചാപം ഖണ്ടിച്ചതെന്റെ
കൈലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം
കഷ്ത്രിയകുല ജാതനകില്‍ നീ ഇതു കൊണ്ടു
സത്വരം പ്രയോഗിക്കില്‍ നിന്നോട് യുദ്ധം ചെയ്വാന്‍്
അല്ലായ്കില്‍ കൂട്ടത്തോടെ സംഹരിചീടുന്നതുണ്ടില്ല
സന്ടെഹമെനിക്കതെന്നു ധരിച്ചാലും
കഷ്ത്രിയ കുലാന്തകന്‍ ഞാനെന്നതരിന്ജീലെ
ശത്രുതം നമ്മില്‍ പണ്ടു പണ്ടേ ഉന്ടെന്നൊര്ക്കനീ"

To which Rama replies...

"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍
ആശ്രയമവര്ക്കെന്തോന്നുള്ള്തു തപോനിധെ
സ്വാശ്രമ കുലധര്‍മമെങ്ങനെ പാലിക്കുന്നു
നിന്തിരുവടി തിരുവുളളത്തിലേറുന്നതി-
നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാല്‍?
അന്ധനയിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും
ക്ഷത്രിയ കുലത്തിങ്കല്‍ ഉത്ഭവിക്കയും ചെയ്തേന്‍
ശസ്ത്ത്രാസ്ത്ര പ്രയോഗസാമര്ത്യമില്ലല്ലോതാനും
ശത്രുമിത്രോദാസീന ഭാവവും എനിക്കില്ല
ശത്രുസംഹാരം ചെയ്വാന്‍ ശക്തിയുമില്ലയല്ലോ
അന്തകാന്തകന്‍ പോലും ലംഖിച്ചീടുനനതല്ല
നിന്തിരുവടിയുടെ ചിന്തിതം അതുമൂലം
വില്ലിങ്ങു തന്നാലും ഞാനകിലോ കുലച്ച്ചീടാം
അല്ലെങ്കില്‍ തിരുവുളളക്കേടുമുണ്ടാകവേണ്ടാ"